എലിക്കുളം
ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ എലിക്കുളം തോട്ടത്തില്‍ ടി.കെ.അജിയുടെ ഭാര്യ ഗീത(35)യാണ് മരിച്ചത്. പൈകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് തെള്ളകത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേത നീണ്ടൂര്‍ ചെറുമുട്ടത്ത് മറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഗായത്രി (ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനി), അരുന്ധതി (കുരുവിക്കൂട് എസ്ഡിഎല്‍പി സ്കൂള്‍ വിദ്യാര്‍ഥിനി).
സംസ്കാരം ഇന്ന് 2.30ന് നീണ്ടൂര്‍ ചെറുമുട്ടത്ത് മറ്റത്ത് വീട്ടുവളപ്പില്‍.
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാട് തുമ്പമട മുട്ടിയാനിക്കുന്നേൽ സോമൻ(55) ആണ് മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഒരാഴ്ച മുമ്പ് പനി ബാധിച്ച സോമൻ ജനറൽ ആശുപത്രിയിൽ എത്തി മരുന്നുവാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു.
എന്നാൽ, പനി കൂടിയതിനെത്തുടർന്ന് ഇന്നലെ വീണ്ടും ആശുപത്രിയിലേക്കു പോകാൻ വീട്ടിൽനിന്ന് ഇറങ്ങി റോഡിലേക്കു നടന്നുവരുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും ചേർന്ന് ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ ഉഷ കൈപ്പള്ളി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സൂരജ്, ആശ. മരുമക്കൾ: രോഹിണി, അഖിൽ (ചെങ്ങന്നൂർ).
കുടയത്തൂർ
പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുടയത്തൂർ ശരംകുത്തി കൊച്ചു പുരയ്ക്കൽ രഘുവിന്റെ ഭാര്യ സന്ധ്യ (32) ആണ് മരിച്ചത്. പനിക്ക് കുടയത്തൂർ ഹെൽത്ത് സെന്ററിൽ നിന്നും മരുന്ന് വാങ്ങി വീട്ടിൽ വിശ്രമിക്കുകയായിരുന്ന സന്ധ്യ വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനാൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 11ഓടെ മരിച്ചു. എച്ച് വണ്‍എൻവണ്‍ പനിയാണെന്നു സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മകൾ കോളപ്ര എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി കാർത്തിക. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
മാവേലിക്കര/കായംകുളം
തെക്കേക്കര പള്ളിയാവട്ടം വല്യവിള ശ്രൂതിലയത്തില് സുരേഷിന്റേയും ശാലിനിയുടെയും മകന് സുബിന് (18) ഡെങ്കിപ്പനി ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ചു.
ചൊവ്വാഴ്ച രാത്രി മുതല്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ട് സുബിന് കുറത്തികാട് സിഎച്ച്സിയിലും തുടര്‍ന്ന് കുറത്തികാട്ടെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടിയിരുന്നു.
ക്ലിനിക്കിലെ ചികിത്സക്കിടെ വ്യാഴാഴ്ച രാത്രി എട്ടോടെ രോഗം മൂര്‍ച്ഛിച്ചതോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ മരിക്കുകയായിരുന്നു. പ്ലസ്ടു പാസായ സുബിന് ബിരുദപഠനത്തിന് കാത്തിരിക്കുകയായിരുന്നു. സഹോദരി ശ്രുതി. സംസ്കാരം നാളെ ര0ാവിലെ 11.30 ന് വീട്ടുവളപ്പില്‍.
നാട്ടിൽ പലയിടത്തും പനി മരണം തുടരുന്നു
01:17 AM Jun 24, 2017 | Deepika.com