തിരുവനന്തപുരം: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വിജിലൻസ് ഡയറക്ടർ നിയോഗിച്ചു. എസ്പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി സിനി ഡേവിസാണു കേസ് അന്വേഷിക്കുക. വിവിധ യൂണിറ്റുകളിൽ നിന്ന് അഞ്ച് ഇൻസ്പെക്ടർമാരെയും സംഘത്തിൽ നിയമിച്ചു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സംഘത്തിനു നിർദേശം നൽകിയിരിക്കുന്നത്.
പാറ്റൂർ ഭൂമി ഇടപാടു കേസും വിജിലൻസ് സ്പെഷൽ സെല്ലിനു കൈമാറി. എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരായ കേസും ടൈറ്റാനിയം കേസും ഇപ്പോഴും എസ്ഐയു ഒന്നിലാണ് അന്വേഷിക്കുന്നത്. ഇവ ഇവിടെ നിന്നു മാറ്റിയിട്ടില്ല.
പാറ്റൂർ ഭൂമിയിടപാടു കേസും ടോമിൻ തച്ചങ്കരിക്കെതിരായ കേസും ഡിവൈഎസ്പി നന്ദനൻപിള്ളയാണ് അന്വേഷിച്ചിരുന്നത്. പാറ്റൂർ കേസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലേക്കു മാറ്റി.
അവിടെ എസ്പി ജയകുമാറിന്റെ മേൽനോട്ടത്തിൽ നന്ദനൻപിള്ള പാറ്റൂർ കേസ് അന്വേഷിക്കുമെന്നു ഡയറക്ടർ അറിയിച്ചു. എന്നാൽ, അവധിയിൽ കഴിയുന്ന നന്ദനൻപിള്ള ഇതുവരെ സർവീസിൽ തിരികെ പ്രവേശിച്ചിട്ടില്ല.
ബാർ കോഴ കേസ് അന്വേഷണത്തിനു പ്രത്യേക സംഘം
02:38 AM Jun 22, 2017 | Deepika.com