തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗിന് ആകെയുള്ളത് 54,604 സീറ്റുകൾ. സർക്കാർ, എയ്ഡഡ് സ്വാശ്രയ മേഖലകളിലായികേരളത്തിൽ 159 എൻജിനിയറിംഗ് കോളജുകളാണുള്ളത്. ഇതിൽ ഏകദേശം 33,000 സീറ്റുകളാണു പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അലോട്ടുമെന്റിനായി ലഭ്യമാകുന്നത്.
ആകെയുള്ള എൻജിനിയറിംഗ് കോളജുകളിൽ ഒൻപതെണ്ണമാണ് സർക്കാർ എൻജിനിയറിംഗ് കോളജുകൾ. മൂന്ന് എയിഡഡ് കോളജുകളും 115 സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളജുകളും ഉൾപ്പെടുന്നു ആർക്കിടെക്ചർ വിഭാഗത്തിൽ 1300 സീറ്റുകളാണുള്ളത്. ഇതിൽ 759 ഓളം സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അലോട്ടുമെന്റിനായി ലഭ്യമാകും.
സർക്കാർ/സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളുടെ അലോട്ട്മെന്റിനോടൊപ്പം തന്നെ സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കുള്ള അലോട്ട്മെന്റും നടത്തും. ഓപ്ഷൻ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. 28 വരെ ഓപ്ഷനുകൾ നൽകാം. 27നു ട്രയൽ അലോട്ട്മെന്റ് നടക്കും.
എൻജിനിയറിംഗിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് ഈ മാസം 30നു നടക്കും. രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂലൈ 10നും മൂന്നാമത്തേയും അവസാനത്തെയും അലോട്ട്മെന്റ് ജൂലൈ 20നും നടക്കും. സുപ്രീം കോടതി വിധി പ്രകാരം രാജ്യത്തെ എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനം പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.
എൻജിനിയറിംഗിനു 54,604 സീറ്റുകൾ; ഓപ്ഷൻ രജിസ്ട്രേഷൻ നാളെ മുതൽ
01:18 AM Jun 21, 2017 | Deepika.com