തിരുവനന്തപുരം : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കുന്പോഴും പനി ബാധിച്ചു ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വർധിക്കുന്നതല്ലാതെ കുറയുന്നില്ല. പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മൂന്നു പേർ മരിച്ചു. എറ ണാകുളം പറവൂർ പെരുന്പളം കടത്തുകടവിൽ പൂനപ്പിള്ളി രാഘവന്റെ ഭാര്യ ലളിത (67), മലപ്പുറം അരീക്കോട് സ്വദേശി ഫാത്തിമ (65), കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സതീശ് (50) എന്നിവരാണു മരിച്ചത്.
പറവൂരിലെ ചക്രവാളം സപ്ലിമെന്ററി പത്രത്തിന്റെ ഉടമ പെരുന്പളം കടത്തുകടവിൽ പൂനപ്പിള്ളി രാഘവന്റെ ഭാര്യ ലളിത ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: നീന, സീന. മരുമക്കൾ: അജയകുമാർ (കേരള പോലീസ്, ഉദയംപേരൂർ), പി.വി. ആന്റണി.
20,300 പേരാണ് ഇന്നലെ പനി പിടിപെട്ടു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 170 പേർക്കു ഡെങ്കിപ്പനി പിടിപെട്ടതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 86 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്-31, കൊല്ലം -അഞ്ച്, പത്തനംതിട്ട -14, ഇടുക്കി -അഞ്ച് , കോട്ടയം -ഏഴ്, ആലപ്പുഴ -ഏഴ്, തൃശൂർ -അഞ്ച് , വയനാട്- ആറ്, കാസർഗോഡ്- നാല് എന്നിങ്ങനെയാണു ജില്ലതിരിച്ചുള്ള ഡെങ്കിപ്പനി ബാധിതരുടെ കണക്ക്. സംസ്ഥാനത്ത് ഇന്നലെ 15 പേർക്ക് എച്ച് 1 എൻ 1, 15 പേർക്ക് എലിപ്പനിയും പിടിപെട്ടതായാണു കണക്ക്.
ഭീതി പടർത്തി ഡെങ്കിപ്പനി, ഇന്നലെ മൂന്നു മരണം
01:16 AM Jun 21, 2017 | Deepika.com