കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ് ഡിസംബർ 20ന് വീണ്ടും കോടതി പരിഗണിക്കും. ഇന്നലെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എംഎൽഎ ഉൾപ്പെടെയുള്ള 103 കുറ്റാരോപിതർക്കും കണ്ണൂർ അഡീഷണൽ സബ് ജഡ്ജ് നോട്ടീസ് അയച്ചിരുന്നു. ഇതിൽ 89 പേർ കോടതിയിൽ ഹാജരായി.
നേതാക്കളായ പി.കെ. ശബരീഷ്, അഡ്വ. നിസാർ അഹമ്മദ്, രാജേഷ് പ്രേം, സി. വിജയൻ, ബാലകൃഷ്ണൻ മാസ്റ്റർ, ഇർഷാദ് തുടങ്ങിയവരാണ് ഇന്നലെ ഹാജരായത്. ഇവരോട് ഡിസംബർ 20 ന് ഹാജരാകാൻ കോടതി നിർദേശിച്ചു. ഇന്നലെ ഹാജരാകാതിരുന്ന സി. കൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎ കെ.കെ. നാരായണൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് കോടതി അവധി അനുവദിച്ചു. 2013 ഒക്ടോബർ 27ന് കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് അത്ലറ്റിക്സ് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടി ആക്രമിക്കപ്പെട്ടത്.
ഉമ്മൻ ചാണ്ടിക്കെതിരേ കല്ലേറ്: 89 പേർ കോടതിയിൽ ഹാജരായി
12:44 AM Jun 21, 2017 | Deepika.com