കോട്ടയം: വിഴിഞ്ഞം കരാറിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.സി. ജോർജ് എംഎൽഎയുടെ വിമർശനം. സിഎജി റിപ്പോർട്ടിനെ മറികടക്കാൻ ജുഡീഷൽ അന്വേഷണം നടത്തേണ്ട ആവശ്യമില്ല.
സിഎജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുകയാണു വേണ്ടതെന്നും ജോർജ് കോട്ടയത്തു പറഞ്ഞു. വിഴിഞ്ഞം കരാർകൊള്ളയ്ക്കു പിന്നിൽ പ്രവർത്തിച്ച പ്രതികളെ രക്ഷിക്കാനാണു ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അദാനിയുടെ തീരുമാനമാണ്. ഉമ്മൻ ചാണ്ടിയുടെ സമ്മർദവും അദാനിയുടെ സ്വാധീനവുമാണ് ഇത്തരത്തിലൊരു പ്രഖ്യാപനത്തിന് പിന്നിൽ. ജനപക്ഷം ഹൈപവർ കമ്മിറ്റിയംഗം മാലേത്ത് പ്രതാപചന്ദ്രനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പിണറായിക്കെതിരേ പി.സി. ജോർജ് രംഗത്ത്
01:52 AM May 30, 2017 | Deepika.com