തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ തുടക്കംമുതൽ എതിർത്തുവന്ന ആർ. തുളസീധരൻപിള്ള എന്ന വ്യക്തിയെ ഓഡിറ്റിംഗിന് കണ്‍സൾട്ടന്റായി നിയോഗിച്ചതിനെക്കുറിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് എം. വിൻസെന്റ് എംഎൽഎ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സി ആൻഡ് എജി ഓഫീസിലെ മുൻ ജീവനക്കാരനായ ആർ. തുളസീധരൻപിള്ളയെയാണ് ഓഡിറ്റ് സംഘം കണ്‍സൾട്ടന്റായി നിയോഗിച്ചിരുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളുടെ ഓഡിറ്റിംഗിൽ കണ്സൾട്ടന്റാവുന്നതിനു മുൻ പരിചയമില്ലെന്നു കണ്ട് ഇയാളെ പിന്നീട് മാറ്റിയിരുന്നു. 8000 രൂപ പ്രതിഫലം ഇയാൾ വാങ്ങിയിട്ടുണ്ട്.
2015ൽ തുളസീധരൻ പിള്ള ഒരു വാരികയിൽ വിഴിഞ്ഞം പദ്ധതിക്കെതിരെ ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തിലുള്ള കാര്യങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിലും എടുത്തുചേർത്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഓഡിറ്റിംഗ് കണ്‍സൾട്ടന്റ്: സിഎജി അന്വേഷിക്കണമെന്ന്
01:00 AM May 27, 2017 | Deepika.com