ചങ്ങനാശേരി: കേരളത്തിന്റെ സാമ്പത്തിക സുസ്ഥിതിയില്‍ നിര്‍ണായക ഘടകമായ റബര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നും ഈ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ മൂലം കര്‍ഷകര്‍ പലരും ക്യഷി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണു നിലവിലുള്ളതെന്നും ഇത് കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി.
റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്നും മാറ്റാനും, റബര്‍ ആക്ട് പിന്‍വലിക്കുവാനുമുള്ള നീക്കങ്ങളില്‍ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നും റബറിന് വില സ്ഥിരത ഉറപ്പാക്കണമെന്നും റബര്‍ ആവര്‍ത്തന ക്യഷിക്കുള്ള സബ്സിഡി അടിയന്തിരമായി നല്‍കണമെന്നും കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവിധം ദേശീയ റബര്‍ നയം രൂപീകരിക്കണമെന്നും ജാഗ്രതാ സമിതി കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പിആര്‍ ജോജി ചിറയില്‍ അധ്യക്ഷത വഹിച്ചു.
പി. പി. ജോസഫ്, ജോബി പ്രാക്കുഴി എന്നിവര്‍ വിഷയാവതരണം നടത്തി. കെ. വി. സെബാസ്റ്റ്യന്‍, ടോം ജോസഫ്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ഡൊമിനിക്ക് ജോസഫ്, ലിബിന് കുര്യാക്കോസ്, ഡോ. സോണി കണ്ടങ്കരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെന്നു ജാഗ്രതാസമിതി
12:18 AM May 27, 2017 | Deepika.com