കോഴിക്കോട്: മൂന്നാം ഭാര്യയെ കൊലപ്പെടുത്തി വീട്ടിൽ തള്ളുകയും, ഒന്നര വയസുള്ള പിഞ്ചു കുഞ്ഞിനെ കൊന്ന് കനാലില്‍ എറിയുകയും ചെയ്ത കേസിൽ അറസ്റ്റിലായ വടകര മടപ്പള്ളി സ്വദേശി അബ്ദുൾ ബഷീറിനെ(46) ഇന്നലെ കുന്നമംഗലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തിൽ വീട്ടിലെത്തിച്ച് തെളിവെടുത്തു.
ആലുംതോട്ടത്തിൽ ഷാഹിദ(34), ഇവരുടെ കുഞ്ഞ് ഖദീജത്തുൽ മിസ്രിയ എന്നിവരെ കൊലപ്പെടുത്താനുപയോഗിച്ച വസ്തുക്കൾ വീട്ടിൽ നിന്നു കണ്ടെടുത്തു. മിസ്രിയയെ ശ്വാസം മുട്ടിച്ചു കൊന്ന തലയണ, ഷഹിദയെ പൊള്ളലേൽപ്പിച്ച ഇസ്തിരിപ്പെട്ടി, ഇവരെ ജനാലയിൽ കെട്ടിയിട്ട കയർ തുടങ്ങിയവ ഇവയിൽപെടും.
കുന്നമംഗലം ഇരട്ടക്കൊലപാതകം : പ്രതിയെ വീട്ടിലെത്തിച്ചു തെളിവെടുത്തു
12:08 AM May 27, 2017 | Deepika.com