പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ ആര്യഭട്ട കെട്ടിടത്തില്നിന്നുംവീണുമരിച്ച ഓഫീസര്‍ ട്രെയിനിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ ചോദ്യംചെയ്തു. ഓഫീസർ ട്രെയിനികളായ വിശാല്‍ പാണ്ഡെ, സി.യു. ചൗധരി എന്നിവരെയാണു ചോദ്യംചെയ്തത്.
കഴിഞ്ഞ 17ന് രാത്രി 7.10നാണു മുന്‍ നാവികസേനാ ഉദ്യോഗസ്ഥനും മലപ്പുറം തിരൂര്‍ കാനല്ലൂരിലെ താമസക്കാരനുമായ കർണാടക സ്വദേശി ഗൂഡപ്പ-പുഷ്പലത ദന്പതികളുടെ മകന് സൂരജി (25)നെ കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സൂരജ് 18ന് പുലര്‍ച്ചെ 3.30 ഓടെ മരിച്ചു.
ഇയാളെ നാവിക അക്കാഡമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു പോലീസ് കേസെടുത്തിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ അത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നവരേയാണ് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലെത്തിയ പോലീസ്സംഘം ചോദ്യംചെയ്തത്. നാവിക അക്കാഡമിക്കുള്ളിൽവച്ചായിരുന്നു ചോദ്യംചെയ്യൽ. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
നേവല്‍ ഓഫീസര്‍ ട്രെയിനിയുടെ മരണം: രണ്ടുപേരെ ചോദ്യംചെയ്തു
12:33 AM May 25, 2017 | Deepika.com