മാനന്തവാടി: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് ചികിത്സയിലുള്ള സ്വാമി ഗംഗേശാനന്ദ വയനാട്ടിൽ ഭൂമി വാങ്ങാൻ ഉടമ്പടി എഴുതി. റിസോർട്ടും അതിനൊപ്പം ആത്മീയ പരിപാടി നടത്താനുള്ള കെട്ടിടവും നിർമിക്കുന്നതിന് തിരുനെല്ലിയിൽ മൂന്ന് ഏക്കർ വാങ്ങാനാണ് കരാർ തയാറാക്കിയത്. ഇതിനായി ഇടനിലക്കാരന്റെ വീട്ടിൽ ഇയാൾ രണ്ടു ദിവസം തങ്ങുകയും ചെയ്തു.
35 ലക്ഷം രൂപയുമായാണ് സ്വാമിയും സംഘവും വയനാട്ടിലെത്തിയത്. ഇന്നോവയിരുന്നു യാത്ര. ഭൂമി രജിസ്ട്രേഷൻ നടത്തി തിരികെ പോകുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രതീഷിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടിവന്നതോടെ അഡ്വാൻസ്തുക നൽകി കരാറുണ്ടാക്കി മടങ്ങുകയായിരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ വിലപിടിപ്പുള്ള ഭൂമി സ്വന്തമാക്കാനായിരുന്നു ഗംഗേശാനന്ദയുടെ നീക്കം. ഗംഗേശാനന്ദയുടെ സാമ്പത്തിക ഇടപാടുകളിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സ്വാമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിയുള്ള തെളിവെടുപ്പിലാണിപ്പോൾ പോലീസ്. അന്വേഷണ സംഘം അടുത്ത ദിവസം തിരുനെല്ലിയിലും എത്തും.
വിവാദ സ്വാമിയുടെ പദ്ധതിയിൽ റിസോർട്ടും
12:58 AM May 24, 2017 | Deepika.com