തിരുവനന്തപുരം: ശബരിമലയിൽ ദേവസ്വം ബോർഡ് പാത്രങ്ങൾ വാങ്ങിയ സംഭവത്തിൽ 1.85 കോടിയുടെ അഴിമതി കണ്ടെത്തിയതുമായി ബന്ധപ്പെട്ട ഫയൽ മുക്കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം കെ.രാഘവൻ. ദേവസ്വം സെക്രട്ടറി വി.എസ്. ജയകുമാർ പാത്രങ്ങൾ വാങ്ങിയതിൽ ക്രമക്കേടുകളും അഴിമതിയും നടത്തിയിട്ടുണ്ടെന്നും കെ.രാഘവൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ജയകുമാറിനെതിരേ നടപടിയെടുക്കണമെന്നു പല ബോർഡ് യോഗങ്ങളിലും ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പ്രസിഡന്റ് ഉൾപ്പെടെ കൈക്കൊള്ളുന്നതെന്നും രാഘവൻ ആരോപിച്ചു. വി.എസ്. ജയകുമാറിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ജയകുമാറിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അന്നദാനത്തിനായി പാത്രങ്ങൾ വാങ്ങിയതിന്റെ ഉൾപ്പെടെയുള്ള ഫയലുകൾ മുക്കിയെന്നും രാഘവൻ ആരോപിച്ചു.
ദേവസ്വം സെക്രട്ടറിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന്
12:58 AM May 24, 2017 | Deepika.com