തിരുവനന്തപുരം: ബഡ്സ് സ്കൂളടക്കം തദ്ദേശസ്ഥാപനങ്ങളുടെ അധീനതയിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ വേതനം വർധിപ്പിക്കുമെന്നു മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു.
ബഡ്സ് സ്കൂളുകളിലെ യോഗ്യതയില്ലാത്ത ജീവനക്കാരുടെ വേതനം 3600 രൂപയിൽ നിന്ന് 7500 രൂപയാക്കും. പത്താംതരം കഴിയാത്ത ഹെൽപ്പർമാരുടെ വേതനം 3600 രൂപയിൽ നിന്ന് 6000 രൂപയാക്കും. നിശ്ചിത യോഗ്യതയുള്ളവരുടെ വേതനം 10,000 രൂപയിൽ നിന്ന് 20000 രൂപയാക്കും. ഗ്രാജ്വേറ്റ് അധ്യാപകരുടെ ശമ്പളം 10,000ൽ നിന്ന് 15000 രൂപയാക്കും. അസിസ്റ്റന്റ് ടീച്ചർമാരുടെ ശമ്പളം 10,000ൽ നിന്ന് 12,000 രൂപയാക്കും. ഗ്രാമപഞ്ചായത്തുകളുടെ ടെക്നിക്കൽ അസിസ്റ്റന്റ്മാരുടെ വേതനം 13000-ൽ നിന്ന് 21000 രൂപയാക്കും.
ഹയർ സെക്കൻഡറി, ഹൈസ്കൂൾ ലൈബ്രേറിയൻമാർക്ക് നിലവിൽ വേതനമില്ല. ഇവർക്ക് 8000 രൂപ വീതം നൽകും. പകൽവീട്, വൃദ്ധ സദനം എന്നിവയുടെ ജീവനക്കാർക്ക് 8000 രൂപ വീതം നൽകും. സ്കൂൾ കൗണ്‍സിലർമാർക്ക് 14500 രൂപ വീതം അനുവദിക്കും. ജാഗ്രതാസമിതികൾക്ക് 10,000 രൂപ വീതം നൽകും. ഗ്രാമപഞ്ചായത്തുകൾ മുഖേന പിഎച്ച്എസ് സികളിലും ബ്ലോക്ക് പഞ്ചായത്തു മുഖേന സിഎച്ച്സികളിലും നിയമിക്കപ്പെടുന്ന ഡോക്ടർമാർക്കു പദ്ധതിവിഹിതത്തിൽ നിന്നു 41,475 രൂപ വീതവും പാരാമെഡിക്കൽ സ്റ്റാഫിനു 23100 രൂപ വീതവും വേതനം നൽകുമെന്നും മന്ത്രി അറിയിച്ചു.
ബഡ്സ് സ്കൂളടക്കം തദ്ദേശവകുപ്പ് സ്ഥാപനങ്ങളിലെ വേതനം കൂട്ടും
12:43 AM May 24, 2017 | Deepika.com