ഇസ്ലാമബാദ്:നൊബേൽ സമ്മാന ജേത്രി മലാല യൂസഫ് സായിക്ക് എതിരേ ഉണ്ടായ താലിബാൻ ആക്രമണം മുൻകൂട്ടി നിശ്ചയിച്ചു നടപ്പാക്കിയതായിരുന്നുവെന്ന് പാക്കിസ്ഥാൻ പാർലമെന്റ് വനിതാഅംഗം മുസ്രത്ത് അഹമ്മദ്സാബ്. ഒരു ഉറുദു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുസ്രത്തിന്റെ വെളിപ്പെടുത്തൽ.
മലാലയെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലയിൽ വെടിയുണ്ടയില്ലെന്നാണ് സിടി സ്കാൻ ഫലം. പെഷവാറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് തലയിലെ വെടിയുണ്ട കണ്ടെത്തുന്നത്. ഇതിൽ തന്നെ ദുരൂഹതയുണ്ട്. ശരിയായ ചികിത്സ ആദ്യം എത്തിച്ച സർക്കാർ ആശുപത്രിയിൽ നിന്ന് ലഭിച്ചില്ലെന്നും മുസ്രത്ത് ആരോപിക്കുന്നു.
മലാലയ്ക്ക് വായിക്കാനോ എഴുതാനോ പറ്റാത്ത അവസ്ഥയിലായിരിക്കുന്പോഴാണ് ബിബിസി ഇവർ എഴുതുന്ന ദൃശ്യങ്ങൾ പുറത്ത് വിടുന്നത്. ഒരു അമേരിക്കക്കാരൻ മൂന്ന് മാസം മലാലയുടെ വീട്ടിൽ താമസിച്ചതും ദുരൂഹമാണെന്നു മുസ്രത്ത് പറയുന്നു. ഇതേസമയം മുസ്രത്തിന്റേത് വെറും സംശയം മാത്രമാണെന്നും ഇവർ 2014ൽ പാർട്ടി അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ടെന്നും പാർട്ടി വക്താവ് പറഞ്ഞു. തെഹരിക് ഇ ഇൻസാഫ് പാർട്ടിയംഗമാണ് മുസ്രത്ത്.
മലാലയ്ക്ക് എതിരേ ഉണ്ടായത് മുൻകൂട്ടി നിശ്ചയിച്ച ആക്രമണം: പാക് വനിതാ എംപി
11:53 PM May 22, 2017 | Deepika.com