കോഴിക്കോട്: ഇടതുമുന്നണിയുടെ ഒരു വര്‍ഷത്തെ പ്രധാന നേട്ടം രാഷ്ട്രീയ ശുദ്ധീകരണമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സംസ്കാരത്തിനു ചേരാത്തതാണു എം.എം. മണിയെ പോലുള്ളവര്‍ വിളിച്ചുപറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാരിനു കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂര്‍ അക്രമങ്ങളുടെ വേദിയായി മാറിയിരിക്കുന്നു. പരാതി പറയാന്‍ പോലും മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ പറ്റാത്ത സ്ഥിതിയാണ്. ഏതൊരാൾക്കും എപ്പോള്‍ വേണമെങ്കിലും കാണാവുന്ന ആളായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ഡിഎഫിലേക്കെത്തുമ്പോള് ആര്. ബാലകൃഷ്ണപിള്ളയെപോലുള്ളവര് എങ്ങനെയാണു സംശുദ്ധിയുള്ളവരാകുന്നത്. ഇത് രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കുന്നതാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാദം തെറ്റ്: കെ.പി.എ. മജീദ്
01:09 AM May 22, 2017 | Deepika.com