തുറവൂർ: സ്ത്രിപീഡനത്തെ ചെറുക്കാൻ സ്ത്രീകൾ കരച്ചിൽ നിർത്തി കറിക്കത്തി എടുക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ അവയവം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതായും ഇത്തരത്തിൽ സ്ത്രികൾ പ്രതികരിച്ചാൽ പീഡനങ്ങൾ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അരൂർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചു കുത്തിയതോട്ടിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 12 മാസത്തിനകം 1,11,570 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണു സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എ.എം. അരീഫ് എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ തന്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. വിനോദ്, ബി. രത്നമ്മ, എസ്.ടി. ശ്യാമളകുമാരി ,അനിതാ സോമൻ, പേമാരാജപ്പൻ, എക്സിക്യൂട്ടിവ് എൻജിനിയർ പി.ആർ. മഞ്ജുഷ, വി.വി. അജിത്ത് കുമാർ, പി.പി. മധു, എൻ. സജി, പി.ജി. സന്തോഷ്, പി.കെ. സാബു, ടി.പി. സതീശൻ, പി.കെ. ഫസലുദിൻ, എസ്. ദിലീപ് കുമാർ, സണ്ണി മണലേൽ, നസീർ പുന്നയ്ക്കൽ, അർ. പത്മകുമാർ, ജോമോൻ കോട്ടുപ്പള്ളി, ജെ. രവീന്ദ്രൻ, പി.എ. ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീകൾ കരച്ചിൽ നിർത്തി കറിക്കത്തി എടുക്കണം: മന്ത്രി സുധാകരൻ
12:40 AM May 22, 2017 | Deepika.com