മണിയെ മാറ്റേണ്ടതില്ല: കോടിയേരി

03:32 AM Apr 29, 2017 | Deepika.com
തിരുവനന്തപുരം: എം.എം. മണിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണിയുടെ പ്രസംഗം പാർട്ടിയുടെ യശസിനു ചേരാത്തതായിരുന്നു. അച്ചടക്ക നടപടി എല്ലാവർക്കുമുള്ള പാഠമാണ്. അദ്ദേഹത്തിന്‍റെ ശൈലിയെ സംബന്ധിച്ചാണു മുഖ്യമന്ത്രി പറഞ്ഞത്. മൊത്തം പ്രസംഗം നോക്കുമ്പോൾ അതു ശരിയായില്ല.

സിപിഐയുമായി പ്രശ്നങ്ങളൊന്നുമില്ല. രണ്ടു പാർട്ടികളെന്ന നിലയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. അതു മുന്നണി ബന്ധം ശക്തിപ്പെടുത്തുന്ന തരത്തിൽ ഉപയോഗിക്കാൻ ഓരോ കക്ഷിക്കും സാധിക്കണം. ദേശീയ സാഹചര്യത്തിൽ ഇടത് ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. ദേശീയതലത്തിൽ സിപിഐ കോണ്‍ഗ്രസുമായി യോജിച്ചു പ്രവർത്തിക്കുമെന്നു കരുതുന്നില്ല. അവരുടെ രാഷ്‌ട്രീയപ്രമേയത്തിൽ കോണ്‍ഗ്രസ് എന്ന പേരു പറയുന്നില്ല.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ എൽഡിഎഫിന് ഏകോപിതമായ അഭിപ്രായമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനകം മൂന്നു യോഗങ്ങൾ നടത്തിക്കഴിഞ്ഞു. വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാണു പ്രഥമ പരിഗണന. 1977 ജനുവരി ഒന്നിനു മുമ്പു കുടിയേറിയ ഒരു ലക്ഷം കർഷകർക്കു പട്ടയം നൽകുന്നതിനാണു സർക്കാർ ഇപ്പോൾ ഇടപെട്ടു കൊണ്ടിരിക്കുന്നത്. അതു കഴിയുമ്പോൾ ആരാണു കൈയേറ്റക്കാരെന്നു തിരിച്ചറിയാം.
മൂന്നാറിൽ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരേ സിപിഎം ഒരിടത്തും നിലപാടെടുത്തിട്ടില്ല. കുരിശു തകർത്ത സംഭവത്തിൽ മാത്രമാണു പ്രശ്നമുണ്ടായത്. ടെലിവിഷൻ ചാനലുകാരെയും കൂട്ടിവന്നു ലോകം മുഴുവൻ കാണുന്ന തരത്തിൽ അതു ചെയ്യേണ്ടതില്ലായിരുന്നു.
കേന്ദ്രസർക്കാരിന്‍റെ നയങ്ങൾക്കും തീവ്ര വർഗീയവത്കരണത്തിനുമെതിരേ സിപിഎം മേയ് 15 മുതൽ ഒരാഴ്ചക്കാലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹനജാഥ നടത്തും.

ഇടതു സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയ് 25 മുതൽ ഒരാഴ്ചത്തേക്ക് നീളുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.