തിരുവനന്തപുരം: മൂന്നു മാസത്തിലൊരിക്കൽ സംസ്ഥാനത്തെ ഓരോ വകുപ്പിലെയും അഴിമതി കണ്ടുപിടിച്ച് അഴിമതി സൂചിക പ്രസിദ്ധീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പടിപടിയായി അഴിമതി പൂർണമായും ഇല്ലാതാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അദ്ദേഹം അറിയിച്ചു.
വിജിലൻസ് സംവിധാനം കൂടുതൽ സ്വതന്ത്രമാക്കിയും ഭരണ സുതാര്യത ഉറപ്പാക്കിയും ഈ ദിശയിൽ സർക്കാർ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ റിസർച്ച് ആൻഡ് ട്രെയിനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോതു കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ സർവേയിൽ കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന കണ്ടത്തൽ ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കേവലം അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യം. അതിനുളള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൂന്നു മാസത്തിൽ ഒരിക്കൽ വകുപ്പുകളിലെ അഴിമതിസൂചിക പ്രസിദ്ധീകരിക്കും: മുഖ്യമന്ത്രി
02:55 AM Apr 29, 2017 | Deepika.com