മൂന്നാർ: കൈയേറ്റ ഭൂമിയിലേക്കു പ്രതിഷേധവുമായി നീങ്ങിയ യുവമോർച്ച മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന നേതാവ് പ്രകാശ് ബാദൽ ഉൾപ്പെടെയുള്ള നൂറിലധികംപേർ പങ്കെടുത്ത മാർച്ച് പോലീസ് തടഞ്ഞതോടെയാണു പ്രശ്നങ്ങൾ ഉടലെടുത്തത്.
പ്രകാശ് ബാദലടക്കം പത്തോളം പേരെ സംഭവസ്ഥലത്തുനിന്നു നീക്കിയെങ്കിലും അല്പസമയത്തിനുശേഷം വിട്ടയച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്തു വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
യുവമോർച്ച മാർച്ചിൽ സംഘർഷം
02:09 AM Apr 28, 2017 | Deepika.com