മങ്കൊമ്പ്: മദ്യപിച്ചു വീട്ടിലെത്തിയ പിതാവുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നു യുവാവ് കുത്തേറ്റു മരിച്ചു. തകഴി തെന്നടി മണക്കുംതറ വീട്ടില്‍ അജിത്ത് മോഹനൻ(മഹേഷ്-24)ആണു മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് അജിത്തിന്റെ പിതാവ് മോഹനന്‍നായരെ നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച രാത്രി ഒമ്പതോടെ മദ്യപിച്ചെത്തിയ മോഹനന് വീട്ടില്‍ ബഹളമുണ്ടാണ്ടാക്കിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വീട്ടില്‍ ഉച്ചത്തില്‍ സംസാരിക്കരുതെന്ന് അജിത്ത് പറഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വീട്ടിലിരുന്ന കത്തിയെടുത്തു മോഹനന് അജിത്തിനെ കുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചങ്കിലുംമരണം സംഭവിച്ചിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. ഇലക്ട്രോണിക്സില് എന്‍ജിനിയറിംഗ് ബിരുദധാരിയാണ് മരിച്ച അജിത്ത്.
വിദേശത്തു ജോലി ചെയ്തിരുന്ന അജിത് മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് അടുത്തിടെയാണു നാട്ടിലെത്തിയത്. മാതാവ്: ലതികാകുമാരി. സഹോദരി: മനീഷാ.
അമ്പലപ്പുഴ സിഐ എം. വിശ്വംഭരന്റെയും നെടുമുടി എസ്ഐ രാജീവ് കുമാറിന്റെയ ും നേതൃത്വത്തില്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
യുവാവ് കുത്തേറ്റു മരിച്ചു, പിതാവ് കസ്റ്റഡിയില്‍
01:42 AM Apr 28, 2017 | Deepika.com