മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരിക്കു പ്രതിപക്ഷ നേതാവിന്‍റെ കത്ത്

02:41 AM Apr 27, 2017 | Deepika.com
തിരുവനന്തപുരം: സ്ത്രീത്വത്തിന് അപമാനകരമായ പരാമർശം നടത്തിയ എം.എം. മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ചു. സ്ത്രീത്വത്തെ അടച്ചാക്ഷേപിക്കുന്ന അപമാനകരമായ പരാമർശം നടത്തിയ മണിക്കു മന്ത്രി എന്ന നിലയിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടമായി.

സിപിഎമ്മിന്‍റെ പ്രഖ്യാപിത നയങ്ങളായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുക, പൊതു ജീവിതത്തിൽ സംശുദ്ധി നിലനിർത്തുക തുടങ്ങിയവയ്ക്ക് എതിരാണു മണിയുടെ പരാമർശങ്ങൾ.

സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ നിന്നു തടസപ്പെടുത്തി സർക്കാർ ഭൂമി കൈയേറ്റ മാഫിയയുടെ പ്രവർത്തനങ്ങളെ സഹായിക്കുകയാണു മണി ചെയ്യുന്നതെന്നും കത്തിൽ പറയുന്നു.

കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ മന്ത്രി മണി നൽകിയ അപേക്ഷ കോടതി തള്ളിയപ്പോൾ മണിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു സീതാറാം യെച്ചൂരിക്കു കത്തയച്ച കാര്യവും രമേശ് ചെന്നിത്തല ഓർമിപ്പിക്കുന്നുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി എം.എം. മണിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് കത്തു നൽകി. കഴിഞ്ഞ 23ന് അടിമാലിയിൽ നടന്ന പൊതുസമ്മേളനത്തിൽ സ്ത്രീ കൂട്ടായ്മയായ പൊമ്പിള ഒരുമൈ നടത്തിയ സമരത്തിനെതിരെ മന്ത്രി മണി പുറപ്പെടുവിച്ച അശ്ലീല ധ്വനിയും അപകീർത്തികരവുമായ പരാമർശങ്ങൾസ്ത്രീത്വത്തെ അപമാനിക്കുന്നതും അന്തസിനെ ഇടിച്ചു താഴ്ത്തുമാണെന്നു വ്യക്തമാക്കിയാണു ഡിജിപിക്കു കത്തു നൽകിയത്. അപകീർത്തികരവും ലൈംഗികചുവയുള്ളതുമായ പരാമർശങ്ങൾക്കെതിരെ കേരള പോലീസ് ആക്ടിലെയും ഇന്ത്യൻ പീനൽ കോഡിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണു കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.