കൊച്ചി : മുൻമന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയിൽ കുടുക്കിയ കേസിൽ സ്വകാര്യചാനൽ സിഇഒ ആർ. അജിത് കുമാർ, ഇൻവെസ്റ്റിഗേഷൻ ടീം ലീഡർ ജയചന്ദ്രൻ എന്നിവർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
നിശ്ചിത തുകയ്ക്കുള്ള ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. രണ്ടു മാസത്തേക്ക് ചാനൽ ഓഫീസ് പരിസരത്ത് പ്രവേശിക്കരുത്, ആഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകണം, പാസ്പോർട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻമന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള നിലപാടാണ് ഇന്നലെയും സർക്കാർ സ്വീകരിച്ചത്.
ഫോണ്‍കെണി: ചാനൽ സിഇഒയ്ക്കു ജാമ്യം
01:57 AM Apr 26, 2017 | Deepika.com