ചങ്ങനാശേരി: കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച ടോമി കണയംപ്ലാക്കൽ എല്ലാ അർഥത്തിലും ചങ്ങനാശേരിയുടെ നിറസാന്നിധ്യമായിരുന്നു. ടോമിയുടെ സാന്നിധ്യവും സഹകരണവുമില്ലാത്ത സാംസ്കാരിക പരിപാടികൾ്തന്നെ കുറവായിരുന്നു.
എംകോം, എൽഎൽഎം ബിരുദങ്ങൾ നേടിയ ഇദ്ദേഹം കോട്ടയം പ്രസ് ക്ലബിൽനിന്നു ജേർണലിസത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി ബാറിൽ അഭിഭാഷകനായ ഇദ്ദേഹം വിവിധ സഹകരണബാങ്കുകളിൽ ലീഗൽ അഡ്വൈസറായും പ്രവർത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, കോണ്‍ഗ്രസ് ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി, ചങ്ങനാശേരി ജനറൽ ആശുപത്രി വികസന സമിതിയംഗം, എസ്ബി കോളജ് അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റ്, റേഡിയോ മീഡിയാ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ബോർഡംഗം, മീഡിയാ വില്ലേജ്, ചാരിറ്റി വേൾഡ് ട്രസ്റ്റ് പിആർഒ, ഫാ.ഗ്രിഗറി പരുവപ്പറന്പിൽ ഫൗണ്ടേഷൻ ചെയർമാൻ, എകെസിസി കേന്ദ്ര പ്രതിനിധി, തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ചങ്ങനാശേരി റോട്ടറി ക്ലബിന്റെ മുൻ പ്രസിഡന്റുകൂടിയാണ്. റോട്ടറി ക്ലബിന്റെ 2018-19 വർഷത്തെ നിയുക്ത അസിസ്റ്റന്റ് ഗവർണർ കൂടിയാണു ടോമി കണയംപ്ലാക്കൽ.
സഹോദരങ്ങൾ: ജോസഫ് തോമസ് (ഇന്ത്യാനിവേഷ് മുംബൈ), ബെറ്റി (അധ്യാപിക, എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി), ബെന്നി (അധ്യാപിക, എ.ജെ.ജോണ്‍ മെമ്മോറിയൽ സ്കൂൾ കൈനടി), ഡോ.റാണി മരിയ (ഇക്കണോമിക്സ് വകുപ്പുമേധാവി, അസംപ്ഷൻ ഓട്ടോണമസ് കോളജ് ചങ്ങനാശേരി), ജോണി (ജനറൽ മാനേജർ, ഗുഡ്ലക്ക് ഗ്രൂപ്പ്, എറണാകുളം), ജിമ്മി (ഡയറക്ടർ ബ്രാന്റൈസ്, എറണാകുളം), പരേതനായ ജോയി.
ടോമി ചങ്ങനാശേരിയുടെ നിറസാന്നിധ്യം
01:33 AM Apr 26, 2017 | Deepika.com