ചങ്ങനാശേരി: സഭാ മേലധ്യക്ഷ ന്മാരും വൈദികരും സന്യസ്തഗണങ്ങളും വിശ്വാസിസമൂഹവും പ്രാർഥനയുടെ ഐക്യത്തിൽ ഒന്നുചേർന്ന ശുശ്രൂഷയിൽ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനും അഗ്രിപ്പിയ രൂപതയുടെ സ്ഥാനിക മെത്രാനുമായി മാർ തോമസ് തറയിൽ അഭിഷിക്തനായി.
പൗരാണികമായ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന അഭിഷേക ച്ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നവ ഇടയന് അധികാരത്തിന്റെയും ശുശ്രൂഷയുടെയും അടയാളമായ അംശവടിയും മുടിയും നൽകി. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും സഹകാർമികരായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു മർത്ത്മറിയം കബറിടപ്പള്ളിയിൽ രൂപതാ മുൻ മേലധ്യക്ഷന്മാരുടെ കബറിടങ്ങളിൽ പുഷ്പാർച്ചനയ്ക്കു ശേഷം സഭാ മേലധ്യക്ഷ ന്മാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു.
സങ്കീർത്തന വായനകളും കാനോനകളും ആലാപനങ്ങളും സ്തുതിപ്പുകളുംകൊണ്ടു ഭക്തിമുഖരിതമായിരുന്ന ചടങ്ങിൽ കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം തിരുവചനസന്ദേശം പങ്കുവച്ചു. സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണവും ക്നാനായ സുറിയാനി സഭാ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത അനുമോദനപ്രസംഗവും നടത്തി.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ആർച്ച് ഡീക്കനായ ചടങ്ങിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാൻസലർ റവ. ഡോ. ടോം പുത്തൻകളം വായിച്ചു. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരി യ വൈസ് ചാൻസലർ ഫാ. സെ ബാസ്റ്റ്യൻ വാണിയപ്പുരയ് ക്കലി ന്റെ സാന്നിധ്യത്തിൽ മുഖ്യ കാർ മികനും നവാഭിഷിക്തനും ഒപ്പു വച്ചതോടെ അഭിഷേക ചടങ്ങ് പൂർത്തിയായി.
മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, ബിഷ പ്പുമാരായ മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് രാജേന്ദ്രൻ എന്നിവർ സഹകാർമികരായിരുന്നു.
ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയുടെയും കുരിശുപള്ളികളുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം മാർ തോമസ് തറയിൽ നിർവഹിച്ചു.
(കൂടുതൽ വാർത്തകൾ
ചിത്രങ്ങൾ പേജ് രണ്ടിൽ)
മാർ തോമസ് തറയിൽ അഭിഷിക്തനായി
12:23 AM Apr 24, 2017 | Deepika.com