കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിക്കു സമീപം അമ്മയും മൂന്ന് പെൺകുട്ടികളും ട്രെയിൻ തട്ടി മരിച്ചു. തിരൂരങ്ങാടി സ്വദേശി മമ്പുറം പടിഞ്ഞാറ്റിന് പുത്തന്‍വീട് രാജേഷിന്റെ ഭാര്യ ഭാവന (34) മക്കളായ ഐശ്യര്യ(12), നന്ദിനി (10 ),വിസ്മയ (9) എന്നിവരാണു മരിച്ചത്. ജീവനൊടുക്കിയതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ ആറോടെ പുതിയങ്ങാടി കോയ റോഡിനു പടിഞ്ഞാറു ഭാഗത്തെ പള്ളിക്കണ്ടി റെയില്‍വേ ട്രാക്കിലാണ് ഭാവനയേയും മൂന്നു പെണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയിലേക്കു പോകുന്നവരാണ് ആദ്യം കണ്ടത്. തുടർന്ന് എലത്തൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അപകട വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും ആർക്കും ഇവരെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് പത്തുമണിയോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തതിരുന്നതിനാൽ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം കൈമാറി. ഉച്ചയോടെ തിരൂരങ്ങാടി സ്വദേശി രാജേഷിന്റെ ഭാര്യയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഭാവനയേയും മക്കളേയും കാണാതായെന്നും കണ്ണൂരില്‍ നിന്ന് ഇവര്‍ രാജേഷിനെ വിളിച്ചിരുന്നതായും പോലീസ് അറിയിച്ചു. എപ്പോഴാണ് കോയാ റോഡ് ഭാഗത്തെത്തിയതെന്നതിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശികളായ ഇവര്‍ കഴിഞ്ഞ 14 വര്‍ഷമായി മലപ്പുറം മമ്പുറത്താണു താമസിക്കുന്നത്.
അമ്മയും മൂന്ന് പെൺകുട്ടികളും ട്രെയിൻ തട്ടി മരിച്ചു
11:42 PM Apr 23, 2017 | Deepika.com