തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ വിവാദ തണ്ടപ്പേര് സർക്കാർ റദ്ദാക്കി. ഭൂമി തട്ടിപ്പിനുവേണ്ടി ഉപയോഗിച്ച 3587 എന്ന തണ്ടപ്പേരാണ് തിരുവനന്തപുരം കളക്ടർ എസ്. വെങ്കിടേശ പതി റദ്ദാക്കിയത്.
കടകംപള്ളി വില്ലേജിലെ 150 ഓളം കുടുംബങ്ങളുടെ 44 ഏക്കറോളം ഭൂമിയാണ് ഭൂമാഫിയ തട്ടിയെടുത്തിരുന്നത്. 3587 എന്ന തണ്ടപ്പേര് ഇതിനായി സൃഷ്ടിച്ചിരുന്നുവെന്ന് റവന്യൂ വകുപ്പും സിബിഐയും കണ്ടെത്തിയിരുന്നു.
എന്നാൽ, ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ അടക്കമുള്ളവർ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ ഇതു റദ്ദാക്കിയിരുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലീം രാജും ബന്ധുക്കളും ഉൾപ്പെട്ട സംഘമാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്.
കടകംപള്ളി ഭൂമിതട്ടിപ്പ്: വിവാദ തണ്ടപ്പേര് റദ്ദാക്കി
01:37 AM Apr 22, 2017 | Deepika.com