വിവാഹമോചിതരുടെ കൂടെ താമസിച്ചു തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ

01:14 AM Apr 22, 2017 | Deepika.com
അങ്കമാലി: വിവാഹമോചനം നേടി ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരെ വിവാഹ വാഗ്ദാനം നൽകി കൂടെത്താമസിച്ചു പണവും മറ്റും അപഹരിക്കുന്ന കേസിൽ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം ചങ്ങനാശേരി നെടുങ്കുന്നം തെക്കുംഭാഗം സ്വദേശികളായ ഒറ്റമാക്കൽ സുനിൽകുമാർ (41), കിഴക്കേപ്പറന്പിൽ സെബാസ്റ്റ്യൻ(31) എന്നിവരെയാണ് അങ്കമാലി സിഐ എസ്. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

കരിയാട് സ്വദേശിയായ വിവാഹമോചിതയാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. കോട്ടയം സ്വദേശിനിയായ ആൻസിയാണ് കേസിലെ പ്രധാന പ്രതി. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. ആൻസിയുടെ അമ്മ ലീലാമ്മയെ കോട്ടയം ഭാഗത്ത് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ കഴിഞ്ഞു വരുന്ന ലീലാമ്മയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ് സുനിൽകുമാറും സെബാസ്റ്റ്യനും പിടിയിലായത്. കരിയാട് സ്വദേശിയുടെ കൂടെ താമസിച്ച് ആൻസി തട്ടിപ്പിന് അവസരം ഒരുക്കുകയായിരുന്നു. സ്വർണവും പണവും ഗൃഹോപകരണങ്ങളും ഉൾപ്പെടെ അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ചെങ്ങമനാട് എസ്ഐ കെ.ജി. ഗോപകുമാർ, എസ്ഐ ടി.എം. ജോണ്‍സണ്‍, എ.വി. സുരേഷ്, മുഹമ്മദ് അൻസാർ, സിപിഓമാരായ ജിസ്മോൻ, പി.ടി. ബിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ആലുവ കോടതിയിൽ ഹാജരാക്കി.