തിരുവനന്തപുരം: പതിനായിരത്തിൽപരം തെറ്റുകളുള്ള മലയാള മഹാനിഘണ്ടുവിന്റെ ഒന്പതാം വാല്യം പിൻവലിക്കണമെന്ന് അഴിമതി പ്രതിരോധവേദി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയാള ഭാഷയിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ള എല്ലാ പദങ്ങളും അവയുടെ അർഥങ്ങളും ഉൾക്കൊള്ളുന്നതും നിഘണ്ടു ശാസ്ത്രത്തിന്റെ രീതികൾക്കനുസരിച്ചു രൂപകല്പന ചെയ്തിട്ടുള്ളതുമായ മലയാള മഹാനിഘണ്ടു എട്ട് വാല്യങ്ങളിലൂടെ നേടിയെടുത്ത യശസ് കളങ്കപ്പെടുത്തുന്ന രീതിയിലുള്ളതാണ് ഒന്പതാം വാല്യമെന്ന് അവർ പറ ഞ്ഞു.
വാല്യം ഈ രൂപത്തിൽ ജനങ്ങളിലെത്തുന്നതു മലയാള ഭാഷയ്ക്കും കേരള സർവകലാശാലയ്ക്കും മലയാള മഹാനിഘണ്ടു വകുപ്പിനും അപമാനമാണ്. അതിനാൽ ഇതിന്റെ വില്പന നിർത്തിവച്ച് വാല്യം പൂർണമായി പിൻവലിക്കുകയും പ്രാപ്തരായവരെക്കൊണ്ട് പുനഃപരിശോധിച്ചു പ്രസിദ്ധീകരിക്കുന്നതിനു നടപടി സ്വീകരിക്കുകയും വേണം. ഈ ആവശ്യം ഉന്നയിച്ചു കേരള ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാൻസിലർക്കും സമിതി നിവേദനം നൽകിയതായും അഴിമതി പ്രതിരോധവേദി ഭാരവാഹികൾ അറിയിച്ചു.
തെറ്റുകളുടെ കൂന്പാരമായ മലയാള മഹാനിഘണ്ടു
02:53 AM Apr 21, 2017 | Deepika.com