കോന്നിയിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു

01:55 AM Mar 31, 2017 | Deepika.com
കോന്നി: കോന്നി ആനക്കൂടിനു സമീപം വനം ഓഫീസ് മുറ്റത്തുനിന്നിരുന്ന മരം കടപുഴകി വീണ് ഒരാൾ മരിച്ചു. ഓടിമാറാൻ ശ്രമിച്ച മൂന്നുപേർക്കും വൈദ്യുതി പോസ്റ്റ് വീണ് ഇരുചക്ര വാഹനയാത്രക്കാരായ രണ്ടു പേർക്കും പരിക്ക്.കോന്നി മങ്ങാരം മുരുപ്പേൽ രാജു ജോൺ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെ വനം റേഞ്ച് ഓഫീസിനു മുന്നിലായിരുന്നു അപകടം.

രാജുവും സുഹൃത്തുക്കളും വഴിയരികിൽ നിൽക്കുന്പോഴാണു വനം റേഞ്ച് ഓഫീസിനു മുന്നിൽ നിന്നിരുന്ന വൻമരം കടപുഴകിയത്. മരം ചരിഞ്ഞുവരുന്നതുകണ്ട് ഒപ്പമുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും എതിർദിശയിലേക്ക് ഓടിയ രാജുവിന്‍റെ ദേഹത്തേക്കു മരച്ചില്ലകൾ പതിക്കുകയായിരുന്നു. തലയിലേക്കു ചില്ലകൾ അടിച്ചതിനേത്തുടർന്നു റോഡിലേക്കു വീണ രാജുവിനെ സമീപത്തുണ്ടായിരുന്നവർ ചേർന്നു പത്തനംതിട്ട ജനറൽ ആപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരം വൈദ്യുതി ലൈനിനു മുകളിലേക്കു കടപുഴകിയതിനെത്തുടർന്നു പോസ്റ്റുകളും ഒടിഞ്ഞുവീണു. റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നവരുടെ ദേഹത്തേക്കാണ് ഇവ വീണത്. മരം വീണതിനു 300 മീറ്റർ പിന്നിൽ കോന്നി സിവിൽ സ്റ്റേഷനു മുന്പിലാണ് ഇവർക്ക് അപകടമുണ്ടായത്. കോന്നി മെഡികെയർ ലാബോറട്ടറിയിലെ ജീവനക്കാരായ ജയിംസ് (21), രാഹുൽ (22) എന്നിവരുടെ മുകളിലേക്കാണു പോസ്റ്റ് ഒടിഞ്ഞുവീണത്. പോസ്റ്റ് വീണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തകർന്നു. ദുരന്തത്തിൽനിന്ന് അദ്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്.

മരച്ചില്ലകൾ ദേഹത്തു പതിക്കാതിരിക്കാൻ ഓടി മാറാൻ ശ്രമിക്കുന്നതിനിടെ കോന്നി കുട്ടിമുരുപ്പേൽ ശിവൻകുട്ടി (40), പൊന്തനാംകുഴി മുരുപ്പേൽ മധു (35), പൊന്തനാംകുഴിയിൽ സുനിൽ (35) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവർക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. മരം വീണതിനെത്തുടർന്ന് കോന്നി സബ്സ്റ്റേഷനിൽനിന്നുള്ള 11 കെവി തൂണുകൾ അടക്കം പത്തോളം ഇലക്‌ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. കോന്നി - ചന്ദനപ്പള്ളി റോഡിലേക്കണ് ഇവയെല്ലാം ഒടിഞ്ഞുവീണത്. റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.

കോന്നി വനം ഡിപ്പോയിൽ മുന്പ് ജോലി ചെയ്തിട്ടുള്ളയാളാണ് മരിച്ച രാജു. ഹൃദയസംബന്ധമായ രോഗത്തേത്തുടർന്ന് തടി ജോലി ഉപേക്ഷിച്ച രാജു രാവിലെ സമയങ്ങളിൽ മിക്കപ്പോഴും വനം റേഞ്ച് ഓഫീസ് പടിക്കലെത്തി സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുക പതിവായിരുന്നു.

മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഭാര്യ: ഓമന. മക്കൾ: ജാൻസി എം. രാജ്, ആൻസി എം. രാജ്, ഷിജി എം. രാജ്.അപകടത്തേത്തുടർന്നു കോന്നി - ചന്ദനപ്പള്ളി റോഡിൽ മൂന്നു മണിക്കൂറോളം ഗതാഗതം മുടങ്ങി. ഫയർഫോഴ്സും പോലീസും ചേർന്നാണു വൈദ്യുതി പോസ്റ്റുകളും മരച്ചില്ലകളും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.