മാധ്യമപ്രവർത്തകയുടെ വാഹനം തകർത്ത സംഭവം: പ്രതി കാണാമറയത്ത്

08:07 PM Aug 02, 2023 | Deepika.com
കൊച്ചി: മാധ്യമ പ്രവര്‍ത്തകയുടെ വാഹനം തകര്‍ത്ത സംഭവത്തില്‍ പ്രതി ഇപ്പോഴും കാണാമറയത്ത് തന്നെ. തേവര പോലീസ് അന്വേഷണം നടത്തുന്ന കേസിൽ സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.

മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആശാ ജാവേദിന്‍റെ കാറാണ് അജ്ഞാതൻ തകര്‍ത്തത്. ചിലവന്നൂര്‍ ബ്ലൂ ലഗൂണ്‍ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കാറിന്‍റെ സൈഡ് ഗ്ലാസ് കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. ടയറില്‍ ആണി അടിച്ചു കയറ്റിയിട്ടുണ്ട്.

അതേസമയം കാര്‍ പാര്‍ക്ക് ചെയ്തിരുന്ന അപ്പാര്‍ട്ട്‌മെന്‍റിലെ ഗ്യാരേജിന്‍റെ ഷീറ്റിനു മുകളില്‍നിന്ന് കല്ലുപതിച്ചതാകാമെന്ന വിചിത്ര വാദമാണ് പോലീസ് ഉന്നയിക്കുന്നത്. ചില്ല് പൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ല് കാറിനുള്ളില്‍ തന്നെയുണ്ടായിരുന്നു.

എന്നാല്‍ അന്വേഷണത്തിനായി വന്ന പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തിനുള്ളില്‍ നിന്ന് വിരലടയാളങ്ങള്‍ ഒന്നും ശേഖരിക്കാതെയാണ് കല്ല് എടുത്തുകൊണ്ടുപോയത്.

പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൗത്ത് പോലീസ് ഇൻസ്‌പെക്ടര്‍ എം.എസ്. ഫൈസലിന്‍റെ വിശദീകരണം.