തിരുവനന്തപുരം: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ശേഷിക്കുന്ന ഒന്‍പത് ലക്ഷം രൂപ കുടുംബത്തിന് നല്‍കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവത്തിന്റെ തുടക്കം. വൈകുന്നേരം മൂന്നിന് ആലുവയില്‍ നിന്ന് പെണ്‍കുട്ടിയെ അസ്ഫക് ആലം ജ്യൂസ് വാങ്ങിക്കൊടുത്ത് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടിയെ തൊട്ടടുത്തദിവസം ആലുവ മാര്‍ക്കറ്റിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കില്‍ ഒടിച്ച നിലയിലായിരുന്നു. പ്രതി അസ്ഫാക് ആലം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
അഞ്ചുവയസുകാരിയുടെ കൊലപാതകം: ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
03:12 PM Aug 02, 2023 | Deepika.com