മൂന്നുദിവസം മുന്പ് കാണാതായ ജവാനെക്കുറിച്ചു വിവരം ലഭിച്ചെന്നു ജമ്മു കാഷ്മീർ ഡിജിപി

09:20 AM Aug 02, 2023 | Deepika.com
ശ്രീനഗർ: കുൽഗാം ജില്ലയിൽ ഭീകരർ തട്ടിക്കൊണ്ടുപോയതെന്നു കരുതുന്ന ജവാനെക്കുറിച്ചു വിവരം ലഭിച്ചെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ്. മൂന്നു ദിവസം മുന്പാണ് ജാവേദ് അഹമ്മദ് വാനിയെ ലഡാക്കിൽന്നു കാണാതായത്.

പരൻഹാളിനുസമീപം ജാവേദിന്‍റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാറിന്‍റെ ഡോറുകൾ തുറന്നനിലയിലായിരുന്നു. ഇതാണ് ഭീകരർ തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലെത്താൻ കാരണം.അവധിക്കുശേഷം ജാവേദ് ഞായറാഴ്ച തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

ശനിയാഴ്ച സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ തന്‍റെ മകൻ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും വീടിന്‍റെ അത്താണിയാണെന്നും ജീവനോടെ തിരിച്ചുതരണമെന്നും പിതാവ് മുഹമ്മദ് അയൂബ് വാനി അഭ്യർഥിച്ചു.