ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റൺസിന് പുറത്തായി. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ടോസ് നേടിയ വിൻഡീസ് ബാറ്റിംഗിന് അയച്ച ഇന്ത്യക്കായി ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും ഇഷാന് കിഷനും മിന്നും തുടക്കമിട്ടു. 19.4 ഓവറില്‍ 143 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഇവര്‍ പിരിഞ്ഞത്.
64 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 77 റണ്‍സ് നേടിയ ഇഷാന് കിഷനായിരുന്നു ആക്രമണത്തിന്റെ ചുക്കാന്‍ പിടിച്ചത്. ശുഭ്മാന്‍ ഗില്‍ 92 പന്തില്‍ 11 ഫോറുമായി 85 റണ്‍സ് നേടി പുറത്തായി.
നാലാം നമ്പറായെത്തിയ സഞ്ജു സാംസണ് 41 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 51 റണ്‍സുമായി മടങ്ങി. തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 52 പന്തില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ വിൻഡീസ് തകർന്നു. വിൻഡീസിനായി വാലറ്റത്ത് ഗുദകേഷ് മോട്ടി (34 പന്തിൽ 39*) മാത്രം പൊരുതി. ഇന്ത്യക്കായി ശാർദുൽ ഠാക്കൂർ നാല് വിക്കറ്റെടുത്തു. മുകേഷ് കുമാർ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും.
ഇന്ത്യക്ക് 200 റൺസിന്റെ കൂറ്റൻ ജയം, പരമ്പര
10:58 AM Aug 02, 2023 | Deepika.com