ആർപിഎഫ് ഉദ്യോഗസ്ഥന്‍റെ മാനസികനില പരിശോധിക്കും; ട്രെയിൻ വെടിവയ്പ്പിൽ വർഗീയചുവയില്ലെന്ന് അധികൃതർ

10:58 PM Aug 01, 2023 | Deepika.com
മുംബൈ: ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ വർഗീയചുവയില്ലെന്ന് അധികൃതർ.

കൊലപാതകം നടത്തിയ ആർപിഎഫ് കോൺസ്റ്റബിൾ ചേതന്‍ സിംഗിനെ(34) വിശദമായ പരിശോധനകൾക്ക് വിധേയനാക്കുമെന്നും ഇയാളുടെ മാനസികനില സംബന്ധിച്ച് സംശയങ്ങളുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. പെട്ടെന്ന് പ്രകോപിതനാകുന്നയാളാണ് സിംഗ് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് ജയ്പുര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനുള്ളിൽ വച്ച് സിംഗ് തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് മേലുദ്യോഗസ്ഥനായ ടിക്കാറാം മീണയെയും മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊന്നത്.

മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിൻ മീര റോഡിനും ദഹിസാറിനും ഇടയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ സിംഗ് വെടിയുതിർക്കുകയായിരുന്നു. അബ്ദുൾ ക്വാദിർഭായി മുഹമ്മദ് ഹുസൈൻ, അക്തർ അബ്ബാസ് അലി, സദർ മുഹമ്മദ് ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേർ.

രണ്ട് ബോഗികളിലും പാൻട്രി കാറിലും ജവാൻ ആക്രമണം അഴിച്ചുവിട്ടതോടെ യാത്രക്കാർ ഭയചകിതരായി. ബി 5 കോച്ചിലുണ്ടായിരുന്ന ടിക്കാറാം മീണയെയും മറ്റൊരാളെയും വെടിവച്ചശേഷം ബി 6 കോച്ചിലെത്തിയ ഇയാൾ യാത്രക്കാരിൽ ഒരാളെ വെടിവച്ചു വീഴ്ത്തി.

തുടർന്ന് പാൻട്രികാറിൽ എത്തി കൺമുന്നിലെത്തിയ മറ്റൊരാളെയും വെടിവച്ചു. തുടർന്ന് ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപ്പെടാൻ ശ്രമിച്ച ചേതൻ സിംഗിനെ റെയിൽവേ സേനാംഗങ്ങളും യാത്രക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. മൊത്തം 12 തവണ ഇയാൾ വെടിയുതിർത്തു.

രാജസ്ഥാനിലെ സവായി മധോപുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ടിക്കാറാം മീണ. യുപിയിലെ ഹത്രാസിലാണ് ചേതൻ സിംഗിന്‍റെ വീട്.

ഇവരുൾപ്പെടെ നാലംഗ ആർപിഎഫ് സംഘം ഞായറാഴ്ച ദാദര്‍-പോര്‍ബന്തര്‍ സൗരാഷ്‌ട്ര എക്‌സ്പ്രസിനു സൂറത്ത് വരെ സുരക്ഷയൊരുക്കിയശേഷം മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസിൽ ഡ്യൂട്ടിക്കായി പ്രവേശിക്കുകയായിരുന്നു.