രഞ്ജിത്തിന് മന്ത്രി ക്ലീൻ ചിറ്റ് നൽകിയത് അംഗീകരിക്കാനാവില്ലെന്നും ജൂറി അംഗമായ നേമം പുഷ്പരാജ് നടത്തിയ വെളിപ്പെടുത്തലുകളിൽ രഞ്ജിത് തന്നെയാണ് മറുപടി നൽകേണ്ടതെന്നും വിനയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ എന്നാണ് മന്ത്രി പറഞ്ഞത്. അങ്ങയോടല്ലല്ലോ ഞങ്ങളത് ചോദിച്ചത്, ശ്രീ രഞ്ജിത്തിനോടല്ലേ? രഞ്ജിത്ത് ഉത്തരം പറയട്ടെ. താങ്കളുടെ പിഎസ് ആയ മനു സി. പുളിക്കനോട് തുടക്കദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്കണമെന്നും വിനയൻ കുറിച്ചു.
വിശ്വവിഖ്യാത സംവിധായകർ എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നാണോയെന്നും അതിന് നിയമവും ചട്ടവുമൊന്നും നോക്കേണ്ടതില്ലേയെന്നും വിനയൻ കൂട്ടിച്ചേർത്തു.