അഞ്ചല്‍: കുളത്തുപ്പുഴയില്‍ 15 കാരിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ വാണിഭം നടത്തിയ കേസില്‍ അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറും. ട്യൂഷന് എന്ന വ്യാജേന വീട്ടില്‍ എത്തുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യേക സര്‍വീസ് അകൗണ്ട് ആരംഭിച്ച് ഇതുവഴി മുന്‍കൂര്‍ പണം വാങ്ങി വില്‍പ്പന നടത്തുകയും ചെയ്ത കേസാണ് ഡിവൈഎസ്പിക്ക് കൈമാറുന്നത്.
കേസില്‍ പോക്സോ ചുമത്തിയതിനോപ്പം പട്ടിക ജാതി പീഡന നിരോധന നിയമം കൂടി ചുമത്തിയതോടെയാണ് കേസ് ഉന്നത പോലീസ് അന്വേഷണത്തിന് വഴി ഒരുങ്ങിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായ വിഷ്ണു ഇയാളുടെ ഭാര്യ സ്വീറ്റി എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഓണ്‍ ലൈൻ ദൃശ്യ വാണിഭത്തില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയേക്കും എന്നാണു സൂചന.
പ്രതികളുടെ ഫോണ്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് ഷെയര്‍ ചെയ്തോ എന്നതടക്കം പരിശോധിക്കും. ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിന് പുറമേ പോണ് സൈറ്റില്‍ അപ്ലോഡു ചെയ്തിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് വരികയാണ്.
പീഡനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ലഭിക്കുന്നതിന് പിടിയിലായ വിഷ്ണു ഗൂഗിള്‍പേ വഴി പണം കൈപ്പറ്റി എന്നാണു പോലീസ് നിഗമനം. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങാനും ആലോചനയുണ്ട്. ഇതിനായി ഉടന്‍ പുനലൂര്‍ കോടതിയില്‍ കുളത്തുപ്പുഴ പോലീസ് അപേക്ഷ നല്‍കും.
വിഷ്ണു കൊട്ടാരക്കര സബ് ജയിലിലും സ്വീറ്റി അട്ടകുളങ്ങര വനിതാ ജയിലിലുമാണ്.
15കാരിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിൽപന: കേസന്വേഷണം ഡിവൈഎസ്പിക്ക്
03:25 AM Aug 01, 2023 | Deepika.com