കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ് മുന്നിൽ

11:40 PM Jul 30, 2023 | Deepika.com
ന്യൂഡൽഹി: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയുടെ റിപ്പോർട്ട്.

2016 മുതല്‍ 2022 വരെയുള്ള കാലയളവിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളിൽ 68 ശതമാനത്തോളം വർധനയുണ്ട്. കോവിഡ് കാലത്തിനു മുൻപുള്ളതിനേക്കാൾ കേസുകളുടെ എണ്ണത്തിൽ ഇരട്ടിവർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗെയിംസ് 24x7, കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ കാലയളവിൽ 18 വയസിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷിച്ചു. രാജ്യത്ത് ഇപ്പോഴും ബാലവേലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.