ഗോൾഡൻ ഗേൾ; മൊറോക്കോയ്ക്ക് ചരിത്ര ജയം

02:54 PM Jul 30, 2023 | Deepika.com
മെൽബണ്‍/ബ്രിസ്ബേൻ: 2023 ഫിഫ വനിതാ ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി മൊറോക്കൻ ജയം. ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് മൊറോക്കൻ പെൺകുട്ടികൾ ചരിത്ര ജയം സ്വന്തമാക്കിയത്.

ഇബ്തിസാം ജറൈദിയുടെ തലയിൽനിന്നായിരുന്നു ആ സുവർണ ഗോൾ. കളിയുടെ ആറാം മിനിറ്റിൽ തന്നെ വനിതാ ലോകകപ്പ് ചരിത്രത്തിലെ മൊറോക്കോയുടെ ആദ്യ ഗോൾ പിറന്നു. ആദ്യ പകുതിയിൽ മത്സരത്തിലെ ടാർഗറ്റിലേക്കുള്ള ഏക ഷോട്ടായിരുന്നു ജറൈദിയുടേത്.

ഹനാനെ ഐത് എൽഹാജിന്‍റെ ക്രോസിന് പറന്ന് തലവച്ചാണ് ജറൈദി ലക്ഷ്യം ഭേദിച്ചത്. റാങ്കിംഗിൽ 17 ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയൻ പെൺകുട്ടികൾക്ക് 71 ാം സ്ഥാനത്ത് മാത്രമുള്ള മൊറോക്കയ്ക്കു മറുപടി നൽകാനായില്ല.

രണ്ടാം പകുതിയിൽ ദക്ഷിണ കൊറിയ ശക്തമായ ആക്രമണങ്ങൾ നടത്തിയെങ്കിലും മൊറോക്കൻ ചരിത്രം മായിക്കാനായില്ല. ലോകകപ്പിൽ ഹിജാബ് ധരിച്ച ആദ്യ താരമായി മൊറോക്കോ പ്രതിരോധ താരം നൗഹൈല ബെൻസിനയും ചരിത്രം കുറിച്ചു. മൊറോക്കോ ആദ്യ മത്സരത്തിൽ ജർമനിയോട് എതിരില്ലാത്ത ആറു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.