മണിപ്പുരിന് സമാധാനം: ഗവർണറെ കണ്ട് "ഇന്ത്യ'ൻ സംഘം

06:55 PM Jul 30, 2023 | Deepika.com
ഇംഫാൽ: മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' ഗവർണർ അനുസൂയ ഉയ്കെയെ കണ്ടു. ഇംഫാലിലെ രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച പ്രതിപക്ഷ എംപിമാർ നിവേദനം കൈമാറി. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇന്ത്യ സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

തങ്ങളുടെ ആവശ്യങ്ങൾ ഗവർണർ കേട്ടതായി കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പറഞ്ഞു. മണിപ്പൂരിലെ പ്രതിസന്ധി പരിക്കുന്നതിനായി സർവകക്ഷി പ്രതിനിധി സംഘം വിവിധ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായി അധീർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

മണിപ്പുർ സംഘർഷത്തിലെ വേദനയും സങ്കടവും ഗവർണർ പ്രകടിപ്പിച്ചു. കലാപ ഭൂമിയിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളോട് അവർ യോജിച്ചു. എല്ലാ സമുദായ നേതാക്കളുമായും ഒരുമിച്ച് ചർച്ച നടത്തി പരിഹാരം കാണണമെന്ന് ഇന്ത്യൻ സംഘം നിർദേശിച്ചു-അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി 21 അംഗ പ്രതിനിധിസംഘമാണ് മണിപ്പുരിലെത്തിയത്. കലാപകലുഷിതമായ ഇംഫാൽ, ചുരാചന്ദ്പുർ എന്നിവിടങ്ങളിൽ ഇന്ത്യ സന്ദർശനം നടത്തി.‌