കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ച് വയസുകാരിയുടെ മൃതദേഹം തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. അവളുടെ കൊഞ്ചലും കുഞ്ഞു ചിരിയുമൊക്കെ മുഴങ്ങിയ അതേ ക്ലാസ് മുറിയില്‍ ആ കുഞ്ഞ് നിശബ്ദയായി കിടക്കുകയാണ്.
ക്ലാസ് മുറിയില്‍ ആ കുരുന്നുകളെ നിശബ്ദമായി ഇരുത്താന്‍ പാടുപെട്ട അധ്യാപകരെല്ലാം നിയന്ത്രണം വിട്ട് കരഞ്ഞ് നിലവിളിക്കുകയാണ്. ഒരിയ്ക്കലും കണ്ടിട്ടില്ലെങ്കിലും ഇന്നലെ ആ കുഞ്ഞ് മൃതദേഹം കണ്ടെത്തുന്നത് വരെ അത് അങ്ങനെയാവരുതേ എന്ന് മനസുനിറഞ്ഞ് അവള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച നൂറ് കണക്കിന് ആളുകളും സ്കൂളുകളിലേക്ക് ഒഴുകിയെത്തുകയാണ്.
അവളുടെ ചേതനയറ്റ ശരീരം കണ്ട് മടങ്ങിയ പലരും വീണ്ടും വരി നിന്ന് അവളുടെ അടുത്തേയ്ക്ക് എത്തുകയാണ്. ഇന്നലെ പോലീസ് പുറത്തുവിട്ട ചിത്രത്തിലെ അവളുടെ പാല്പുഞ്ചിരി മാത്രമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.
കൈയില്‍ റോസാപൂക്കളും കളിപ്പാട്ടങ്ങളുമായാണ് അവളെ അവസാനമായി ഒരുനോക്ക് കാണാന്‍ പലരുമെത്തിയത്. ഇനിയൊരിക്കലും ആ കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കാനാവില്ലെന്നറിഞ്ഞിട്ടും ആ സ്നേഹോപകാരങ്ങള്‍ അവള്‍ക്കരികില്‍ സമര്‍പ്പിച്ചാണ് അവര്‍ മടങ്ങുന്നത്.
കളിപ്പാട്ടങ്ങളും മിഠായിയുമൊക്കെ ഒത്തിരി ഇഷ്ടപ്പെട്ട ആ കുരുന്ന് മനസിന്റെ ആഗ്രഹങ്ങള്‍ തന്നെയാണല്ലോ ചൂഷണം ചെയ്യപ്പെട്ടത്.
കണ്ണേ മടങ്ങുക; ഇന്നലെ അവൾ മരണവേദനയാൽ പുളഞ്ഞു, ഇന്ന് നാടും
11:46 AM Jul 30, 2023 | Deepika.com