കോളജ് പ്രിൻസിപ്പൽ ലിസ്റ്റ്: മന്ത്രി ബിന്ദുവിന്‍റെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്ന് ചെന്നിത്തല

01:43 AM Jul 29, 2023 | Deepika.com
തിരുവനന്തപുരം: പിഎസ്‌സി അംഗീകരിച്ച കോളജ് പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ആർ. ബിന്ദു ഇടപെട്ട സംഭവം സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണം.

പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ മന്ത്രി ഇടപെട്ട സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. പിഎസ്‌സിയുടെ വിശ്വാസൃത നഷ്ടപ്പെടുത്തിയ നടപടിയാണിത്. ഇക്കാര്യത്തിൽ മന്ത്രിക്കു ഗുരുതര വീഴ്ചയുണ്ടായി. യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി ഇടപെട്ടുവെന്ന് മന്ത്രി തന്നെ സമ്മതിച്ച നിലക്കു മന്ത്രിക്ക് ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല.

മന്ത്രി നിയമ വിരുദ്ധ നോട്ട് നൽകിയത് സ്വജനപക്ഷപാതമല്ലാതെ മറ്റെന്താണ്? 63 പേരുടെ ലിസ്റ്റ് പിഎസ്‌സി 43 ആയി ചുരുക്കിയത് പരിശോധിക്കണമെന്ന് പറയാൻ മന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. ഇക്കാര്യത്തിൽ കൂടുതൽ തെളിവിന്‍റെ അവശ്യമില്ല. ധാർമികതയുണ്ടെ ങ്കിൽ മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങണം.

സ്വന്തക്കാരെയും ഇഷ്ടക്കാരേയും തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.