അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയിൽ

10:02 AM Jul 29, 2023 | Deepika.com
ആലുവ: അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. ആസാം സ്വദേശി അഫ്‌സാക്ക് ആലം ആണ് പിടിയിലായത്. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്.

അതേസമയം കുട്ടിയെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ പ്രതി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി എവിടെയാണെന്നോ ആരുടെ കൈയിൽ ഏൽപിച്ചുവെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മുട്ടത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കാൻ എത്തിയത്.

കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസിൽ പ്രതി കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.