ബംഗളൂരു ഭീകരാക്രമണ നീക്കം; തടിയന്‍റവിട നസീർ കസ്റ്റഡിയിൽ

08:50 AM Jul 29, 2023 | Deepika.com
ബംഗളൂരു: ബംഗളൂരു ഭീകരാക്രമണ നീക്കത്തില്‍ തടിയന്‍റവിട നസീര്‍ കസ്റ്റഡിയില്‍. ജയിലില്‍നിന്നാണ് നസീറിനെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനു പദ്ധതിയിട്ടവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2008 ലെ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിലാണ് തടിയന്‍റവിട നസീർ. മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നസീർ പ്രതികളെ പരിചയപ്പെടുന്നത്.

കർണാടക സ്വദേശികളായ അഞ്ച് പേരാണ് ആഴ്ചകൾക്ക് മുമ്പ് ബംഗളൂരുവിൽ അറസ്റ്റിലായത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

ബംഗളൂരു സെൻട്രൽ ജയിലിൽവച്ച് ഇവരെ തീവ്രവാദപ്രവർത്തനത്തിനു പ്രേരിപ്പിച്ചത് തടിയന്‍റവിട നസീറാണെന്നും ആക്രമണത്തിന്‍റെ പദ്ധതിയുടെ സൂത്രധാരൻ നസീറായിരുന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.