സിപിഎം - ബിജെപി കൊലവിളി പ്രസംഗങ്ങള്‍ക്കെതിരേ കേസെടുക്കണം: കെ.സുധാകരന്‍

06:19 PM Jul 28, 2023 | Deepika.com
തിരുവനന്തപുരം: സിപിഎമ്മിന്‍റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളി പ്രസംഗങ്ങള്‍ക്കെതിരേ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും ഇതിന് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം-ബിജെപി നേതാക്കളുടെ കൊലവിളികള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും സുധാകരന്‍ പറഞ്ഞു. രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഗൂഢനീക്കം സിപിഎം - ബിജെപി അച്ചുതണ്ടിനുണ്ട്. അണികളെ ബലിനല്‍കി വളര്‍ന്ന പ്രസ്ഥാനങ്ങളാണ് സിപിഎമ്മും ബിജെപിയും.

മൈക്ക് നിലവിളിച്ചാല്‍ കേസെടുക്കുന്ന പിണറായിയുടെ പോലീസ്, നാടിന്‍റെ സമാധാനം തകര്‍ക്കുന്ന പ്രകോപനപരമായ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുകയാണ്. രണ്ട് പാര്‍ട്ടികളെയും നിലയ്ക്ക് നിര്‍ത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കാക്കിയും ലാത്തിയും ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും സുധാകരന്‍ വ്യക്തമാക്കി.

നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്ന ഭരണമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും സുധാകരന്‍ വിമര്‍ശിച്ചു. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തി കൊണ്ടുവരുന്നവരുടെ ലക്ഷ്യം, നാടിനെ വിഭജിക്കുകയും ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് കലാപം സൃഷ്ടിക്കുകയുമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.