ക്ഷേത്ര നടത്തിപ്പിന് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

11:17 AM Jul 28, 2023 | Deepika.com
കോഴിക്കോട്: മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചെലവിലേക്ക് ഫണ്ട് പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ അസി. കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം. ആന്‍റി നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്.

വെള്ളിയാഴ്ച രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. സര്‍ക്കുലര്‍ വിവാദത്തെ തുടര്‍ന്നാണ് അസി. കമ്മീഷണറുമാരുടെ സ്ഥലംമാറ്റത്തില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം.

ഈ മാസം19നാണ് മുതലക്കുളം ക്ഷേത്ര ഭരണസമിതി ഭാരവാഹി കൂടിയായ ഇദ്ദേഹം സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചെലവിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്നായിരുന്നു സര്‍ക്കുലര്‍.

സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്തവർ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ മീഡിയയിലും സര്‍ക്കുലര്‍ വലിയ ചര്‍ച്ചയായി.

സംഭവം വിവാദമായതോടെ എഡിജിപി ഇടപെടുകയും സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.