തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ 150 സീറ്റുകൾ നഷ്ടമായതിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സീറ്റുകൾ നഷ്ടമായ സംഭവത്തിലെ കുറ്റകരമായ അനാസ്ഥയ്ക്ക് ആരോഗ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും പരിതാപകരമായ അവസ്ഥയിലാണ് ആരോഗ്യവകുപ്പെന്നും സതീശൻ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എംബിബിഎസ് സീറ്റുകളാണ് നഷ്ടമായത്. 22,000 രൂപ ഫീസ് നല്കി സാധാരണക്കാര്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിലാണ് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ തുടര്‍ന്നാണ് സീറ്റുകള്‍ റദ്ദാക്കപ്പെട്ടത്.
പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരെ നിയമിച്ചും സൗകര്യങ്ങള്‍ ഒരുക്കിയും ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലായിരുന്നു.
കോളജിലെ പിജി സീറ്റുകളും നഷ്ടമായെന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും സതീശൻ കൂറ്റപ്പെടുത്തി.
ആലപ്പുഴയിലെ മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിന്: വി.ഡി. സതീശൻ
09:09 PM Jul 27, 2023 | Deepika.com