കരടിയുടെ ആക്രമണം; മൂന്ന് കർഷകർക്ക് പരിക്ക്

10:49 PM Jul 27, 2023 | Deepika.com
ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്ലിൽ കരടിയുടെ ആക്രമണമേറ്റ് മൂന്ന് കർഷകർക്ക് പരിക്ക്. കോലി മലയടിവാരത്തെ വാഴവന്ദിനാട് സ്വദേശികളായ കാളി(70), പളനിസ്വാമി(54), മുരുകാനന്ദം(55) എന്നിവർക്കാണ് പരിക്കേറ്റത്.

ക്ഷീരകർഷകസംഘത്തിൽ പാൽ നൽകാനായി പോകുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇവരെ കരടി ആക്രമിച്ചത്. പ്രദേശത്തെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് മറഞ്ഞിരിക്കുകയായിരുന്ന കരടി പൊടുന്നനേ പുറത്തിറങ്ങിയതോടെ കർഷകർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്നെത്തിയ കരടി ഇവരെ ആക്രമിക്കുകയായിരുന്നു.

കർഷകർ ബഹളം വച്ചതിനെത്തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തിയതോടെ കരടി കാട്ടിനുള്ളിലേക്ക് മടങ്ങി. പരിക്കേറ്റവരെ ആദ്യം സെമ്മേട് സർക്കാർ ആശുപത്രിയിലും പിന്നീട് നാമക്കൽ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.