സര്‍ക്കാരിന്‍റെ മദ്യനയം വിചിത്രം, മദ്യവ്യാപനം കൂട്ടും: സതീശന്‍

03:32 PM Jul 27, 2023 | Deepika.com
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം മദ്യവ്യാപനം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മദ്യത്തിന്‍റെ ഉപഭോഗം, ഇത് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്ന അസന്തുലിതാവസ്ഥ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് ഒരു പഠനവും നടത്താതെ പരമാവധി മദ്യം വിതരണം ചെയ്ത് ലാഭം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സതീശന്‍ വിമര്‍ശിച്ചു.

മദ്യത്തില്‍നിന്നും ലോട്ടറിയില്‍നിന്നും മാത്രമായി കേരളത്തിന്‍റെ വരുമാനം ചുരുങ്ങുകയാണ്. അപ്പോള്‍ മദ്യത്തില്‍ നിന്ന് പരമാവധി ലാഭം ഉണ്ടാക്കുകയാണ്. പണം ആവശ്യമായി വരുമ്പോള്‍ മദ്യത്തിന്‍റെ നികുതി കൂട്ടുകയാണെന്നും സതീശന്‍ പറഞ്ഞു.

""മദ്യത്തിന്‍റെ വിലകൂടിയാല്‍ അതിന് ഇരകളാകുന്നത് വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളുമാണ്. നികുതി കൂട്ടിയാല്‍ ഇന്നലെ മൂന്ന് പെഗ് കഴിച്ചയാള്‍ ഇന്ന് അത് രണ്ടായി ചുരുക്കില്ല. അയാള്‍ മൂന്ന് പെഗ് തന്നെ കഴിക്കും. വീട്ടില്‍ കൊടുക്കുന്ന പൈസയാണ് കുറയുന്നത്'' സതീശന്‍ പറഞ്ഞു.

ഇക്കാര്യം താന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞതാണ്. മദ്യം ഒരു സാമൂഹിക തിന്മ കൂടിയാണ്. മദ്യം പൂര്‍ണമായും നിരോധിക്കാന്‍ കഴിയുന്ന സാമൂഹിക അന്തരീക്ഷമല്ല കേരളത്തില്‍ ഉള്ളതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മദ്യത്തിന്‍റെ ലഭ്യത കൂടുമ്പോള്‍ അതിന് ആനുപാതികമായി ഉപഭോഗം കൂടും. ഇത് കുറയ്ക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്‍റെ മദ്യനയം വിചിത്രമാണെന്നും സതീശന്‍ വിമര്‍ശിച്ചു.