വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

07:49 AM Jul 27, 2023 | Deepika.com
അമ്പലപ്പുഴ: ചോക്ലേറ്റ് കമ്പനിയുടെ പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറോളം പേരിൽ നിന്ന് ഒരു കോടി രൂപയോളം തട്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ.

അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 17-ാം വാർഡ് പുതുവൽ വീട്ടിൽ വിഷ്ണു(32),പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലേപറമ്പ് വീട്ടിൽ ദേവനന്ദു(21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പുന്നപ്ര പോലീസ് സ്റ്റേഷനിലെ ആറോളം കേസുകളിലെ പ്രതികളാണ് ഇവർ. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്കെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു.

പ്രതികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് ചെയ്ത പ്രതികളെ അമ്പലപ്പുഴ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.