കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഖനന പ്രവർത്തനങ്ങളും ജലാശയങ്ങളിൽ ഇറങ്ങുന്നതും നിരോധിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലൂടെയുളള രാത്രി യാത്രക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു.
ജില്ലയിൽ മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കണം. വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂർണമായും നിരോധിച്ചു.
മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.
കോഴിക്കോട് ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു; രാത്രി യാത്രയ്ക്ക് നിയന്ത്രണം
06:32 PM Jul 26, 2023 | Deepika.com